2015, ജൂൺ 3, ബുധനാഴ്‌ച

റോസ്മേരി

 
 
തിരക്കേറിയ എന്റെ പകലുകളിലും
ശബ്ദായമാനമായ ഇടനാഴികളിലും
വിരസങ്ങളായ ഔദ്ദ്യോഗിഗ ചര്ച്ചകളിലും
ഒഴിഞ്ഞു മാറിയിരിക്കുന്ന ഉച്ചവിശ്രമ വേളകളിലും
നീ എന്റെ ഒപ്പമുണ്ട്
 
കലഹിച്ചും കണ്ണ് കലങ്ങിയും മുന്നിലിരുന്നു
ഉത്തരമില്ലാത്ത നിന്റെ നൂറു ചോദ്യങ്ങള്ക്ക്
ജ്ഞാനോദീപാകമായ എന്റെ ഉത്തരങ്ങൾക്കു
കാതോർത്തിരുന്ന നീ ആരാണ്?
 
വൻവൃക്ഷമായി വളർനെന്നകണക്കെയുള്ള
എന്റെ ഇല്ല വലിപ്പത്തിൽ അന്തം വിട്ടു നീയെന്നെ
ഉള്ളതിലുമേറെയായി കാട്ടി
ലജ്ജിപ്പിക്കുന്നു..
 
വേനൽ കടുത്തു എന്റെ മനസ്സ് ഉരുകി ഒലിക്കുന്ന ദിനങ്ങളിൽ
വിരഹം നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സിനെ
മുറുകെ പിടിച്ചിരിക്കുമ്പോൾ
എന്റെ കുപ്പായ കൈയറ്റ കുടുക്കിൽ പതിച്ച
രത്നകല്ലിനെ റോസ്‌മേരി എന്ന് വിളിക്കട്ടെ?
 
 
--- 2015 മെയ്‌ 31 ---
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ